Friday, June 21, 2013

വിഷുക്കണി

 സ്വർണ്ണതിൻ മണികൾ നിരത്തിവച്ച്
ഭംഗിയായ്‌ കോര്ത്തൊരു പാദസരം
മേടത്തിൻ വരവറിയിച്ച് കൊണ്ട്
കൊന്നതൻ ചില്ലയിൽ വന്നണഞ്ഞു
കണ്ണന് പൊന്മാല ചാര്തിടാനായ്
ഭൂമി ഒരുങ്ങി വരുന്നപോലെ
കണിക്കൊന്ന മരമൊന്നു  മേനിമൂടെ
പൂക്കളണിഞ്ഞു കുനിഞ്ഞുനിന്നു
ലക്ഷണമൊത്തൊരാ വൃക്ഷകന്യ
പ്രേമ നൈവേദ്യവുമായ്‌ അണയെ
പൂമരച്ചോട്ടിലെ കൃഷ്ണനുണ്ണി
പുഞ്ചിരി തൂവുകയായിരുന്നു.